Saturday, July 30, 2011



പ്രവാസത്തിന്റെ "ഒന്നര പതിറ്റാണ്ട് "  ഭൂതകാല  സ്മരണകളില്‍   ഇടം കിട്ടാതെ പോയ  സമ്മിശ്ര കാലഘട്ടം --ഓര്‍മയിലെ   കണക്കു പുസ്തകത്തില്‍  കടലാസ് വന്ജിയായി  തുഴഞ്ഞു നീങ്ങുന്നു -ഒരു ചെറു വെള്ളത്തില്‍ ഏറി  ഉള്ള  യാത്ര  സമുദ്രം  പിന്നിട്ടു - വന്‍കരകള്‍ പിന്നിട്ടു - മഹാ മരുഭൂമിയില്‍  എത്തി നില്‍ക്കുകയാണ് - ഒരു പക്ഷെ  നളെകളിലെ  മനുഷ്യ വാസ കേന്ദ്രമാവാന്‍ പോവുന്ന  ശൂന്യാകാശ  യാത്രയുടെ  പ്രാരംഭമാവം ഇതെന്ന് കരുതുന്നു --സഹര്‍ഷ  ആത്മ നൊമ്പരങ്ങളുടെ   വേലിയെട്ടത്തില്‍ പെട്ട് മനസ്സ് സങ്കര്‍ഷ- ഭരിതമാവുംബോഴെല്ലാം -- ഉത്തരവധിത്വബോധം  എന്നാ പ്രവാസിയുടെ  മാത്രം " ശ്രേഷ്ട്ട മനസ്സിന് " ഞാന് വിധേയനായി --വിശ്വസിച്ച  മനസ്സുകളെയും --വിശ്വാസമാര്‍പ്പിച്ച  ഉറ്റവരെയും  ഉടയവരെയും --സഹാജാരികളെയും  ഒരു പോലെ സ്നേഹിക്കാന്‍  പഠിപ്പിച്ച  ശ്രേഷ്ട്ട കാലഘട്ടം --തിരിഞ്ഞു കൊത്താന്‍ ശ്രമിക്കാതെ  നേരിന്റെ വഴിയില്‍ മാത്രം ലോകത്തെ അന്വേഷിക്കാന്‍  ഉപദേശം തന്ന  ജന്മ പുണ്യങ്ങളുടെ അനന്തര അവകാശി -"കൃതാര്തന്‍  "  അതോടൊപ്പം അവരുടെ മാനസിക സങ്കല്‍പ്പങ്ങള്‍ക്ക്  പൂര്‍ണ തോതില്‍ സന്തോഷം  നല്‍കാന്‍ കഴിഞ്ഞില്ല എന്നാ നേരിയ  നോവും ഇന്നും  എന്നെ അറിയാതെ  പിന്തുടര്‍ന്ന്  കൊണ്ടിരിക്കുന്നു  ! ചരിത്രത്തില്‍   നിന്ന് പഠിക്കുകയും  -എഴുതുകയും ചെയ്യുമ്പോള്‍  നൂറ്റാണ്ടുകളുടെയും  പതിറ്റാണ്ട് കളുടെയും   വലിപ്പം  വല്ലാതെ മനസ്സിനെ അസ്വസ്ഥനാക്കിയിരുന്നു   എങ്കില്‍  സ്വന്തം  ജീവിതത്തിന്റെ പാതി കാലഘട്ടം  ഒരു പ്രവാസിയായി  കഴിഞ്ഞത്  ചരിത്രത്തോട്  ഉപമിക്കാന്‍  എനിക്ക് വാക്കുകളില്ല --സ്വാര്‍ത്ഥത  ഒരിക്കല്‍ പോലും തൊട്ടു തലോടിയിട്ടില്ലാത്ത  എന്റെ  കഴിഞ്ഞ കാല ജീവിതം  പൂര്‍ണതയില്‍ ഉത്തരവാദിത്വ നിരവ്വഹണം മാത്രമായിരുന്നു എന്നത്  കൊട്നു തന്ന ആവാം -----നവ കാലഘട്ടം എന്നെ പേടിപ്പെടുത്താന്‍ തുടങ്ങി --ചിന്തിക്കാനും  പ്രവര്‍ത്തിക്കാനും ആയി ഒരു പാട്  സമയം  കിട്ടിയിട്ടും തുലച്ച്  കളഞ്ഞ  അമൂല്യ നിമിഷങ്ങള്‍  ഇനി ഒരിക്കലും  തന്നെ തേടി വരില്ല എന്നാ തീര്‍ച്ച --വല്ലാതെ ആകുലപ്പെടുതുന്നു ---സമയം ഒരിക്കലും നമ്മെ കാത്തിരിക്കില്ല --നാം കൂടുതല്‍ തിരിച്ചറിവിലേക്ക് നീങ്ങേണ്ട  സമയമായി എന്നത് സ്വ അനുഭവങ്ങളില്‍ നിന്ന് പൂര്‍ണ്ണ ബോധത്തോടെ തിരിച്ചറിഞ്ഞു -  കഷ്ട്ട  നഷ്ട്ടങ്ങള്‍  ഒരു ഭാഗത്തും - -എന്നാല്‍  മനസ്സമാധാനത്തോടെ  ജീവിതം അഭിമുഖീകരിക്കാന്‍  കഴിഞ്ഞത്  വലിയ നെട്ടമായും  ഞാന്‍ സ്വയം വിലയിരുത്തി --കൊച്ചു  മനസ്സിന്റെ  നിഷ്കളങ്കതയില്‍നിന്ന്  പതിറ്റാണ്ടിലെ  പ്രവാസിക്ക് നേടാനും  നേരിടാനും കഴിഞ്ഞത് ഒത്തിരി നേരത്തെ  സന്തോഷവും  ഒരു തണല്‍ മരത്തിലെ ഇളം കാറ്റും   മാത്രം --ചരിത്രവും  സമയവും   ചിരിപ്പിക്കാന്‍  മറന്നു പോയി എങ്കിലും  അനീതി കാട്ടിയില്ല എന്നത് സത്യം- -ഈ യാത്രയില്‍   ഒരിക്കല്‍ പോലും ഗോപുര സ്വപ്‌നങ്ങള്‍    സ്ഥാനം പിടിച്ചില്ല എങ്കിലും ചെറു പ്രതീക്ഷകളില്‍   ഒരു ചെറു പുഞ്ചിരിയോടെ  ഈ യാത്ര തുടരുകയാണ്  --നേരിന്റെ  വഴിയെ  -സത്യത്തിന്റെ സന്ദേശവുമായി  --സമത്വത്തില്‍ പ്രചോദിതനായി --സ്നേഹിച്ച മനസ്സുകളോട്  സഹാവസിച്ചു - -എളിമയോടെ  --നിങ്ങളില്‍ ഒരുവനായി ---------------
 
പ്രവാസത്തിന്റെ  പാതി വഴിയെ  മംഗല്യവര്യനായി - അതില്‍ സന്തോഷത്തിന്റെ പൊന്‍ വെളിച്ചവുമായി ഒരു പ്രിയപുത്രനും --സന്തോഷകരമായ  യാത്ര - - "മധുരമീ  നിമിഷങ്ങള്‍ " പരാതീനതകളും   വലിയ പരിഭവങ്ങളും  ഇല്ലാതെ -ആനന്തകരമായ    നിമിഷ  സൌഭാഗ്യങ്ങളിലൂടെ  തീര്‍ത്തും  വിജയകരമായ -മംഗളകരമായ  ദാമ്പത്യ അനുഗ്രഹീത ജീവിതം   ,, മനസ്സിന് തണല്‍മരമായി  മാറിയ  ആ വിശ്വ  നിഷ്ക്കളങ്ക   സ്വരൂപം  --നോവുന്ന ഹൃദയത്തെ  പോലും വാക്കുകളാല്‍  സാന്ത്വനമാക്കുന്ന ഹൃദയീശ്വരി --കാലവും   ജന്മവും നലികിയ അനുഗ്രത്തില്‍  ഞാന്‍ സന്തോഷവാന്‍ ----- അനുഗ്രഹിച്ചവനോടുള്ള ഭക്തിയും ,  കടപ്പാടും ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി കൊണ്ട്  --ഭാവികാല  മോഹ സാഫല്യങ്ങള്‍ക്കായി  കാത്തിരിപ്പോടെ  --ഈ യാത്ര  തുടരുകയാണ് !!
പ്രവാസിയായത്‌ മുതല്‍  എല്ലാവരെയും പോലെ  ചിന്തകള്‍ കുന്നു കൂടി തുടങ്ങി ---ചിന്തകളുടെ ഉയരങ്ങള്‍ വര്‍ധിച്ചു കൊണ്ടേയിരുന്നു -എങ്കിലും ആശാവഹമായിരുന്നു ---എല്ലാ സഹോദരങ്ങളും  ഒരു പോലെ പറയാറുള്ളത്  ചിന്തകള്‍ക്ക് പകരം  കര്‍മ്മമണ്ഡലമായി   കരുതി  റമസാന്‍   നോമ്പിനെ  കാണണമെന്ന് -- ആ സമയത്ത് പോലും മറ്റു ചിന്തകളില്‍ നിന്ന് നമ്മുടെ മനസ്സിനെ  അകറ്റി നിര്‍ത്താന്‍ ഇതൊരു അവസരമായി  ഈ ഉള്ളവനും ഉപയോഗിച്ചിട്ടുണ്ട് --മനസ്സിന്റെ  പൂര്‍ണ ശുദ്ധീകരണത്തിന്  ഇതൊരു  വലിയ അവസരം --
പ്രവാസിയുടെ നോമ്പിനു  പവിത്രത കൂടുന്നത്  ഓരോരുത്തരും  അവരുടെ ജോലിയില്‍ തന്നെ  മുഴുകി  നോമ്പിനെ സ്വീകരിക്കുമ്പോഴാണ്    ---അത്  നാട്ടിന്‍ പുറങ്ങളില്‍ കണ്ടു വന്നിരുന്ന പ്രവണതയുടെ നേര്‍ വിപരീതമാണ് --ഇന്നത്തെ പൂര്‍ണ്ണ അവസ്ഥ  നാട്ടില്‍  എന്തെന്ന് പറയാന്‍ ഞാന്‍ അശക്തനാണ്  --
 
 പ്രത്യേകിച്ചും പ്രവാസിയുടെ   ഇപ്പോഴത്തെ റമസാന്‍ വ്രതം  ഒരു വലിയ പരീക്ഷണമാണ് -അത്യുഷ്ണത്തില്‍   ഒരു സെക്കന്റ്‌ പോലും പുറത്തിരിക്കാന്‍  കഴിയാത്ത അവസ്ഥയില്‍  15  മണിക്കൂര്‍  വ്രതം അനുഷ്ടാനം   പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത്  അവന്റെ  വിശ്വാസത്തിന്റെ  പവിത്രത വര്‍ധിപ്പിക്കുകയാണ് --- അങ്ങനെ  എന്റെ  ഓര്‍മയിലും  ചിന്തയിലും  പ്രവാസലോകത്തെ  സാധാരണക്കാരന്റെ  നോമ്പ് വിശേഷം എന്നത്തേയും പോലെ  ഇന്നും ഒരു പ്രതിസന്ധി  ഘട്ടത്തിലാണ് --പ്രഭാതം മുതല്‍ പ്രതോഷം വരെ ജോലി  ചെയ്യിപ്പിച്ചു  കൂലി കൊടുക്കാന്‍ യജമാനന്റെ  കാല്‍  നക്കേണ്ട അവസ്ഥ  ഇന്നും ഞാന്‍ പ്രതിനിദാനം ചെയ്യുന്ന പ്രവാസി ലോകത്തെ  വിശേഷമാണ് ----എല്ലാം  ""ഗദദാമ "" യോട്  ഉപമിക്കാന്‍ കഴിയില്ല എങ്കിലും  ക്രൂര നികൃഷ്ട്ടമായ  അടിമ വ്യവസ്ഥിതിക്കു  തുല്യമായി പലതും  ഇവിടെ നടക്കുന്നു  എന്നത്  കണ്‍ മുന്നില്‍ കണ്ട അനുഭവങ്ങളില്‍  നിന്ന് എനിക്ക് പറയാന്‍ കഴിയും  -നിഷേദിക്കാം - പക്ഷെ  അസത്യമെന്ന് പറഞ്ഞു  പുച്ചിക്കരുത്‌ ---ലോകത്ത്  ഏറ്റവും അധികം  പ്രവാസ  സമൂഹം ജീവിക്കുന്ന നാട്ടില്‍ ഒന്നാവും  സൗദി അറേബ്യ --അത് കൊണ്ട് തന്നെ പ്രവാസിയുടെ  കാര്യം പറയുമ്പോള്‍  ഇവിടെ   പറ്റി  പരാമര്‍ശിക്കാതെ പോവാന്‍ കഴിയില്ല --ഓരോ  വര്‍ഷവും  വരുന്ന പുതിയ നിയമസംഹിതകള്‍  പ്രവാസിയുടെ നെഞ്ഞിടിപ്പ്‌ കൂട്ടുന്നു --""പെട്രോ  ഡോളറിന്റെ  നാട്ടില്‍ നിന്ന് ശത കോടീശ്വര  പട്ടം  നേടിയവര്‍ക്ക് പ്രസങ്ങിക്കം ""- പക്ഷെ  ഒന്നും നേടാതെ  വിരഹ  വേദന മാത്രം ബാക്കിയാക്കി  -കാലിയായ  പോക്കെറ്റ്‌മയി  ജന്മ നാടിനെ  അല്ലെങ്കില്‍  സ്വ  കുടുംബത്തെ   അഭിമുഖീകരിക്കുന്ന --അഭിമുഖീകരിക്കേണ്ടി  വന്ന  ദശലക്ഷം പ്രവാസികളില്‍ ഒരുവന്റെ  വരികളില്‍  അസ്വഭവം  ഒന്നും കാണാതിരുന്നാലും ---അറേബ്യന്‍  നാടുകളില്‍ കാണുന്ന   മണി മന്തിരങ്ങള്‍ക്ക്  എല്ലാം തന്നെ പാവപ്പെട്ട പ്രവാസിയുടെ  കണ്ണീരിന്റെ  കഥ പറയാന്‍ കഴിയും --""വിയര്‍പ്പു വറ്റുന്നതിന്റെ മുന്‍പേ  അവന്റെ  കൂലി കൊടുക്കണം  "  എന്ന് പഠിപ്പിക്കുന്ന  ഇസ്ലാമിക തത്വ ഭരണ  സംഹിതക്ക് കീഴില്‍  പോലും   ഇപ്പോഴും  "നിക്രിഷ്ട്ടന്മാരുടെ  അട്ടഹാസങ്ങള്‍"  യാതെഷ്ട്ടം നടക്കുന്നു എന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാകും !
എന്തായാലും  പരിശുദ്ധ റമസാന്‍  സമാഗതമായി --കഴിഞ്ഞകാല  പപമോക്ഷങ്ങള്‍ക്കായി  വിശ്വാസികള്‍  ദൈവത്തിലേക്ക്  അടുക്കുന്ന  പുണ്യങ്ങളുടെ പൂക്കാലമായി റമസാന്‍ --നളെകളിലെ  അനുഗ്രങ്ങള്‍ക്കായി  ദൈവീക സന്നിധിയോടു  കേണഅപേക്ഷിക്കാന്‍  വ്രതനുഷ്ട്ടനുഷ്ട്ടനതിലൂടെ  വിശ്വാസികള്‍ തെരഞ്ഞെടുക്കുന്ന പുണ്യ മാസം --പാപ മോചനം  വഴി  സ്വര്‍ഗ്ഗീയ  പ്രവേശം ഉറപ്പാക്കാന്‍  --വ്രതമാര്‍ഗ്ഗം   വഴി  ദൈവീക ചിന്തകളില്‍   മുഴുകുന്ന  വിശ്വാസി - ഈ  അസുലഭ  നിമിഷം  നമുക്കും  പവിത്രതയോടെ  ഉപയോഗിക്കാന്‍  ശ്രമിക്കാം ---എല്ലാ വിശ്വാസികളെയും പോലെ  ഞാനും  എല്ലാ പ്രാര്‍ത്ഥനയിലും  പങ്കാളിയാവുന്നു --
-
ഏവര്‍ക്കും   റമസാന്‍  ആശംസകള്‍ !!!!!

Monday, July 4, 2011


അവളിലെ  കാത്തിരിപ്പുകള്‍ക്ക്  വിശ്രമമുണ്ടയിരുന്നില്ല-- എന്നും അല്ലെങ്കില്‍  എന്നെങ്കിലും  തന്നെ തേടിയെത്തുന്ന ആ പുരുഷ  സാന്നിധ്യം  അവളുടെ മനസ്സിന്റെ അകത്തളങ്ങളില്‍ ഒളിഞ്ഞിരിക്കാന്‍ തുടങ്ങിയിട്ട്  വര്‍ഷന്തരങ്ങള്‍  കടന്നു പോയി ---സ്വപ്ന സദ്രിശ്യങ്ങളുടെ  സഫലീകരണം  അവള്‍ ജീവിത ചര്യയാക്കി മാറ്റി  --കാലത്തിന്റെ  മാറ്റങ്ങള്‍  അവളില്‍  ഒരു ചലനവും ശ്രിഷ്ട്ടിച്ചില്ല -- അവളിലെ യഥാര്‍ത്ഥ കാമുകന്‍  എന്നും ജീവസുറ്റ  പ്രതിബിംബമായി ,   സ്വന്തം  ഹൃദയത്തില്‍   അവള്‍; കൊത്തി വെച്ചിരുന്നു -  ഊണിലും  ഉറക്കത്തിലും  കൂടാതെ  ജപനാമങ്ങളില്‍  പോലും അറിയാതെ തന്റെ സ്വന്തം കുമാരന്റെ ശ്രേഷ്ഠ നാമം അവള്‍ ജപിക്കുമായിരുന്നു-- സമയത്തിന്റെ കാത്തിരിപ്പില്ലാത്ത  മൃഗീയത  അവളില്‍ തെല്ലും പരിഭവമുണ്ടാക്കിയില്ല --യഥേഷ്ടം  മനസ്സിന്റെ  തുടര്ചിന്തകളെ  അവള്‍ പൂര്‍ണ നിയന്ത്രണതിലക്കിയിരുന്നു  --ചാടിക്കടക്കാന്‍ പോകുന്ന സാഹചര്യത്തില്‍  പോലും  നിതാന്ത ജാഗ്രത അവളില്‍ പ്രകടമായിരുന്നില്ല --അവളുടെ മനസ്സിലും  ചിന്തയിലും  നേരിന്റെ  അംശങ്ങള്‍ മാത്രം --അവളുടെ ചിരിയില്‍ പോലും  തന്റെ പ്രാനേശ്വരന്  വേണ്ടി അര്‍പ്പിക്കപ്പെട്ട-- നളെകളിലെ വിശ്വ യാമങ്ങളിലെ സന്തോഷ നിമിഷങ്ങള്‍ കാണാമായിരുന്നു ---ഉപദേശ വരികള്‍ക്ക്  ഒരു പ്രയാസവും തോന്നിയില്ല --ബഹുമാനവക്കുകള്‍ ആയി തോന്നാം എങ്കിലും  -പ്രണയം എന്നാ  സ്വീകാര്യത  അവളില്‍ കൊടുമുടിയോളം  ഉയര്‍ന്നു കഴിഞ്ഞിരുന്നു --സ്വന്തം ഉത്തരവാദിത്വങ്ങള്‍  അവളില്‍ പലര്‍ക്കും സത് --ഉപദേശത്തിന്റെ  സ്നേഹ വരികളായി  സമര്‍പ്പിക്കേണ്ടി വന്നു -- വഞ്ചന  തോന്നിക്കാത്ത  പുഞ്ചിരി നിറഞ്ഞ മുഖത്ത്   നോക്കി   ആര്‍ക്കും അവളെ  കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല ---വിശ്വാസത്തെ  അതിന്റെ യഥാര്‍ത്ഥ  വഴികളില്‍ കാണാന്‍ ശ്രമിക്കുന്ന  തങ്ങളുടെ പ്രിയ മകളെ  അല്ലെങ്കില്‍   സഹോദരിയെ  ഒരു വഴികാട്ടിയായി  കാണാനല്ലാതെ  അവളില്‍ ഒരു  ഒരു അവിശ്വാസത്തിന്റെ  കണിക സങ്ങല്പ്പിക്കുക  പോലും അവര്‍ക്ക് വേദനാജനകമായിരുന്നു !!
കാലത്തിന്റെ  അതിവേഗത  അവളെ പോലെ  തന്നെ കൂട്ടുകുടുംബങ്ങളെയും  തെല്ലു സ്വാധീനിക്കാന്‍  തുടങ്ങി --പ്രണയത്തിനു എത്രയും പെട്ടെന്ന് തന്നെ പരിണിത ഫലം കണ്ടെത്താന്‍  അവളിലെ യഥാര്‍ത്ഥ  സ്നേഹത്തിനു സമ്മര്‍ദം വന്നു തുടങ്ങി --സ്നേഹത്തിന്റെ  ഗുണഭോക്താവിനെ  എത്രയും പെട്ടെന്ന് തന്നെ നാട്ടില്‍ എത്തിക്കാന്‍ അവര്‍ തീവ്ര ശ്രമത്തിലായി --എന്നാലും അവരെല്ലാം തങ്ങളുടെ പ്രതീക്ഷകള്‍ സ്വന്തം സ്നേഹത്തില്‍   യഥാര്ത്യമാകുന്നത് പോലെ തോന്നി -- അപ്പോഴേക്കും കുമാരന്‍  പെട്ടെന്ന്  തിരിച്ചെത്താന്‍ കഴിയാത്ത  രൂപത്തില്‍ നല്ല ഒരു ജോലിയില്‍ പ്രവേശിച്ചിരുന്നു ---എല്ലാം  സ്വന്തം പ്രാണ വയുവായി കരുതിയിരുന്ന തന്റെ കുമാരിയോടു പറയുമായിരുന്നു --അവളിലെ സ്നേഹ മലര്‍വാടി  വിരിയുന്നതും  ആ വാക്കുകള്‍ കേട്ടായിരുന്നു ---തന്റെ പ്രിയതമാനകാന്‍  പോകുന്നവന്റെ  സാമൂഹ്യ ചുറ്റുപാടുകളും   ഉയര്‍ന്ന  വിദ്യാഭ്യാസവും  അവളെ വല്ലാതെ സന്തോഷത്തില്‍ ആക്കുമായിരുന്നു --അവന്റെ  ഓരോ വാക്കുകളിലും  അവള്‍ തന്റെ സ്നേഹത്തിന്റെ വിശാലതതയും  സ്വീകാര്യതയും സ്വയം അനുഭവിച്ചറിയാന്‍  ശ്രമിച്ചു -തന്റെ പ്രാണന്റെ  ഓരോ ഉയര്‍ച്ചയും അവളുടെ  പ്രാര്തനയുടെയും - താന്‍ നല്‍കിയ സ്നേഹ ഐശ്വര്യത്തിന്റെയും  ഫലമാണെന്ന് സ്വയം കരുതി സമാധാനിച്ചു പോന്നു --- അത്തരം  വാക്കുകള്‍ മാത്രം അവനില്‍ നിന്നും അവള്‍ക്കു പ്രതികരണമായി കിട്ടുകയും ചെയ്തിരുന്നു - എന്നിരുന്നാലും   ദിവസങ്ങള്‍ ഓരോന്നും അവരുടെ പ്രണയത്തിന്റെ ആര്‍ദ്ര നിമിഷങ്ങക്കായി കാതോര്‍ത്തു - രാപകലുകള്‍  അവരുടെ  പ്രണയ നൊമ്പരത്തിന്റെ സ്ഥിര പ്രേക്ഷകരായി മാറി -- പ്രകൃതിയും  -പൊതു സമൂഹവും  അവരോടു കൂടുതല്‍ കൂടുതല്‍ അനുഗ്രഹം കാണിച്ചു തുടങ്ങി -- പ്രദേശത്താകെ  അവരുടെ  പ്രണയ നൊമ്പരം  ഒരു തരം ഇളം  കാറ്റായി   പരിണമിച്ചു ---പക്ഷി  --സസ്യ  ജാലകങ്ങള്‍ പോലും അവരുടെ സ്നേഹമതില്‍ കൂടാരത്തില്‍  ഒരു വരാരകാന്‍ മത്സരിച്ചു --
എല്ലാവരും  പൂര്‍ണ മനസ്സോടെ  തികച്ചും  മംഗളകരമായി --ആര്‍ഭാടത്തോടെ --മംഗല്യം നടത്താന്‍ തീരുമാനിച്ചു  --- ഒരുക്കങ്ങള്‍ എല്ലാം തുടങ്ങി ---അവളില്‍  പൂര്‍ണതയില്‍ ചന്ദ്രന്‍  പ്രത്യക്ഷപ്പെട്ടത്  പോലെ  തോന്നിപ്പിക്കും --അകലങ്ങള്‍ കുറയും തോറും അവള്‍ കൂടുതല്‍ കൂടുതല്‍  സുന്ദരിയായി --സന്തോഷവും --ഐശര്യവും നിറഞ്ഞ അവളിലെ  പൂര്‍ണ ചന്ദ്രന്റെ  രൂപം  പ്രദേശവാസികളെ  പൂര്‍ണ സന്തോഷവാരക്കി --അവര്‍ക്കെല്ലാം അതൊരു  പുറപ്പാടു തന്നെയായിരുന്നു --
പക്ഷെ  എല്ലാം പുരോഗമിച്ചപ്പോഴേക്കും  ---എല്ല്ലാം അതിന്റെ  പൂര്‍ന്തീകരണത്തില്‍ എത്തുമ്പോഴേക്കും  ---ദൈവത്തിന്റെ  വികൃതി ഉണ്ടാവുകയായിരുന്നു --------അങ്ങിനെ പ്രണയം പ്രണയ വഹിനിയായി  തുടര്‍ന്ന് കൊണ്ടേയിരുന്നു ------